"ഇതു കഴിഞ്ഞു നമ്മൾക്കു സിനിമയ്ക്കു പോകാം പപ്പാ" ജോസെഫിന്റെ മൂത്ത മോൾ ജെസ്ലിനാണ് അനിയൻ മാത്യു നു വേണ്ടി അച്ഛനോട് ചോദിച്ചേ. കമ്പനിലെ റീജിയണൽ മാനേജർ ആയിട്ടു പ്രൊമോഷൻ കിട്ടിയതിന്റെ ഒരു ഔട്ടിങ്ങും ചിലവും ആയിരുന്നു. ഭാര്യ റോസിക്കണേൽ ഒന്നിനോടും ഒരു അഭിപ്രായം ഇല്ലായിരുന്നു, അതു ഭക്ഷണം ചോദിച്ചപ്പോഴും , സിനിമയ്ക്കു പോകാൻ ആണേലും മക്കളുടെ ആഗ്രഹം ആയിരുന്നു അവൾക്കു. വര്ഷങ്ങള്ക്കുശേഷം ആണു അവർ ഒരുമിച്ചു പുറത്തു പോകുന്നത്. എന്നും ജോലി തിരക്കും പറഞ്ഞു ഒഴിയായിരുന്നു പതിവു. ഈ തവണ ജോസെഫിനു ഒഴിയാൻ നിവർത്തിയില്ലായിരുന്നു.ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞു കാറിൽ കയറിയ ശേഷം ജെസ്‌ലിനും മാത്യുവും, ഏതു സിനിമയ്ക്കു പോകണം എന്നു ആലോചിച്ചു വെച്ചു.ജോസഫ് പക്ഷെ എന്തോ ഒരു വെപ്രാളത്തിൽ ഓടി വന്നു വണ്ടിയിൽ കയറി.
ആരോടും ഒന്നും പറയാണ്ട് വണ്ടി ഇടുത്ത ഭർത്താവിനോടു റോസി കാര്യംതിരക്കി .വീട്ടിൽ ചെന്നു എന്തോ ഫയൽ എടുത്തു ഓഫീസിൽ കൊടുക്കണം എന്നായിരുന്നു മറുപടി .സിനിമ കാണാൻ പറ്റില്ലെന്നു മക്കൾക്കു മനസിലായി , കാരണം അച്ഛനെ അവരക്കു നന്നായിട്ടു അറിയാം. അച്ഛന്റെ ഈ മൂഡിൽ ഇപ്പൊ സിനിമയ്ക്കു പോകണം എന്നു പറയുന്നതിലും മിണ്ടാണ്ടിരിക്കുന്നതാണു നല്ലതെന്നു ജെസ്‌ലിൻ കണ്ണുകൊണ്ടു അനിയനെ അറിയിച്ചു. മാത്യു മനസ്സില്ലാമനസ്സോടെ അതു സമ്മതിച്ചു. വഴിയരികിലെ ആ കാഴ്ച കണ്ട റോസി അറിയാതോന്നലറി പോയി . ഞെട്ടി വിറച്ചപോലെ ജോസഫ് വണ്ടി ഒതുക്കി. വണ്ടിയിൽ നിന്ന് ഇറങ്ങി പോകുന്ന ഭാര്യയുടെ പിന്നാലെ കാര്യം തിരക്കി ജോസഫ് ഇറങ്ങി. മക്കളോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ടു ജോസഫ് അവളുടെ പുറകെ നടന്നു . ഒരു ആക്സിഡന്റ് പറ്റി വഴിയരികിൽ ബോധമില്ലാണ്ടു കിടക്കുന്ന ഒരു ദമ്പതികൾ, വളരെ ചെറുപ്പക്കാർ അതിൽ ഭാര്യ ഗർഭണിയാണു ജോസഫ് ശ്രെദ്ധിച്ചു, പുറത്തു നിന്നും പണിക്കു വന്നവരിൽ പെട്ടവരാണെന്നു അവനു മനസിലായി, ഓഫീസിൽ ഫയൽ എത്തിച്ചിലിൽ ചിലപ്പോ പപ്രോമോഷനെ ബാധിക്കും ഇവിടെ നിന്നാൽ ചിലപ്പോ വീട്ടിൽ പോകാൻ സാധിച്ചുന്നുവരില്ല ,പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും റോസി സമ്മതിച്ചില്ല. പണിക്കു എവിടെന്നോ വന്ന ഒരു പരിചയവും ഇല്ലാത്ത അവരെ സഹായിക്കാൻ ജോസഫിന് ഒരു വല്ലാത്ത വിമ്മിഷ്ടം തന്നെ ഉണ്ടായിരുന്നു, മനിഷ്യത്തം ഇല്ലാത്ത തൻ്റെ ഭർത്താവിന്റെ മുഖത്തു അവൾ ദയനീയമായി നോക്കി.