പുറത്ത് നല്ല മഴയുണ്ട്.ബസ്സിൻ്റെ ജനാലകൾ അവൾ മെല്ല താഴ്ത്തി.ചെറിയ തണുപ്പുണ്ട്.പെട്ടന്ന് ഫോൺ ശബ്ദിച്ചു.അയാളാണ്.
"ഹലോ.." അയാളുടെ പതിഞ്ഞ ശബ്ദം..
"ഹലോ"
"ബസിലാണോ?"
"ആഹ്"
"ഇനി വരില്ലേ... തിരിച്ചു?"
"ഇല്ല"
അയ്യാൾ ഫോൺ വെച്ചു.
ഒരിക്കൽ അവൾ പോകുമെന്ന് അയ്യാൾ പ്രതീക്ഷിച്ചിരുന്നു.പോകാൻ നേരം അയ്യാൾ അവളെ തടഞ്ഞില്ല.
അയ്യാൾ ആ മുറിയിൽ കയറി വാതിലടച്ചു.അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.മുഖം കുനിച്ചു കരഞ്ഞു.പ്രണയമല്ലെങ്കിലും അയാൾക്ക് അവൾ പ്രിയപെട്ടതായിരുന്നു.