നന്മ..

541 94 38
                                    

ജൂണിലെ കോരിച്ചൊരിയുന്ന മഴ, ബസ് സ്റ്റോപ്പിൽ ഇറങ്ങി പിന്നെയും പത്തു മിനിറ്റ് നടക്കണം വീട്ടിലേക്ക്, രാവിലെ മര്യാദയ്ക്ക് അമ്മയെ അനുസരിച്ചാൽ മതിയായിരുന്നു, കുടയെടുത്തോ വൈകുന്നേരം മഴ പെയ്യും എന്നൊ പറഞ്ഞപ്പോൾ, കുടയും കയ്യിൽ പിടിച്ചു പോകാൻ മടിയാണെന്നു പറഞ്ഞു,  ടീച്ചർന്മാരുടെയെല്ലാം കയ്യിൽ എപ്പോഴും കുട കാണാറില്ലേ എന്ന അമ്മയുടെ ചോദ്യത്തിന്,പരിഹാസത്തോടെ അമ്മയോട് സാരിയും ഒരു കയ്യിൽ ഗർഭണിയുടെ വയർ പോലെ വീർത്ത ഹാന്റ്ബാഗും മറുകയ്യിൽ ഒരു കറുത്ത കുടയും പിടിച്ചു പോകുന്ന ടീച്ചർന്മാരുടെ കാലമൊക്കെ കഴിഞ്ഞെന്നും പറഞ്ഞു കുടയെടുക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയത് വലിയൊരു മണ്ടത്തരമാണെന്നു ഇപ്പോൾ മനസ്സിലായി. ബസ്സിന്റെ ജനൽകമ്പിയിൽ കൂടി പുറത്തെ മഴയെ നോക്കി ഞാൻ നെടുവീർപ്പിട്ടു.

എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി, പക്ഷേ മഴ അതറിഞ്ഞില്ല എന്നു തോന്നുന്നു, ആശാൻ ഇപ്പോഴും പെയ്തുകൊണ്ടേ ഇരിക്കുകയാണ്... ബസ്സ് നിർത്തിയപ്പോൾ ഇറങ്ങുകയെല്ലാതെ വേറെ നിവർത്തിയില്ലാലോ, ഇറങ്ങി ബസ്റ്റോപ്പിൽ നിൽക്കാം മഴ കുറയുമായിരിക്കും, ഇല്ലെങ്കിൽ ഓരോട്ടോ പിടിച്ചെങ്കിലും പോവാം.

അടുത്തൊരു കട പോലും ഇല്ലാത്ത ആ ബസ്സ് സ്റ്റോപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞു, മഴ കൂടുതൽ ശക്തിയോടെ പെയ്തതല്ലാതെ ഒട്ടും കുറഞ്ഞില്ല, ഓട്ടോ പിടിച്ചു പോകാം എന്ന് വെച്ചാൽ ഓട്ടോ പോയിട്ട് ഒരു സൈക്കിൾ പോലും ആ വഴി വന്നില്ല. മഴയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു നടക്കുന്ന എനിക്ക് തന്നെ മഴയോട് ദേഷ്യം തോന്നി തുടങ്ങി.

നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു, ഉള്ളിൽ എവിടെക്കൊയോ ഭയവും പൊട്ടിമുളക്കാൻ തുടങ്ങി. വീട്ടിൽ അമ്മയും ഭയന്നു തുടങ്ങിയിട്ടുണ്ടാവും കാലിനു വയ്യാതിരിക്കുകയാണ് ഇല്ലെങ്കിൽ എന്നെ അന്വേഷിച്ചു ഇങ്ങോട്ടെത്തിയേനെ...

മഴ കുറയുമെന്ന് തോന്നുന്നില്ല, ഞാൻ റോഡിലേക്ക് നോക്കി. ഇത്രയും നേരത്തിനിടയിൽ ഒന്ന് രണ്ടു ബസ്സും കാറും മാത്രമാണ് ഇതുവഴി പോയത്... അപ്പോഴായിരുന്നു ദൂരെ നിന്നും ഒരു ബൈക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടത്, ഇങ്ങോട്ടേക്കാണ് ആ വരവ് എന്ന് കണ്ടതും ഞാൻ കുറച്ചു പിറകോട്ടേക്ക് മാറി നിന്നു. ആ യാത്രക്കാരൻ എന്നെ കാണേണ്ട എന്ന് കരുതി തന്നെ.

ജനലഴികൾക്കിടയിലൂടെWhere stories live. Discover now