വിശ്വാസി...

229 17 13
                                    

നല്ലൊരു സഖാവിന്റെ ഏക മകളായി ജനിച്ചിട്ടും തികഞ്ഞ ദൈവവിശ്വാസിയായാണ് അവൾ വളർന്നത്. അവളുടെ വിശ്വാസത്തെ എതിർക്കാൻ ഒരിക്കലും ആ അച്ഛനും ശ്രെമിച്ചതേ ഇല്ലാ..മനുഷ്യൻ ഉണ്ടാക്കുന്ന മണ്ണും കല്ലും കൊണ്ടുള്ള പ്രതിമകളാണ് അമ്പലങ്ങളിലും പള്ളികളിലും ഇരിക്കുന്ന വിഗ്രഹങ്ങളും രൂപങ്ങളും എന്നും വിശക്കുന്ന മനുഷ്യനും ദുരിതമനുഭവിക്കുന്ന ലോകർക്കും സഹായം നല്കുന്നിടത്തു ആണ് ദൈവം എന്നു അച്ഛൻ അവൾക്കു പറഞ്ഞു കൊടുത്തു... അവളതു മനപൂർവം കേട്ടില്ലെന്നു നടിച്ചു അമ്പലങ്ങളിലും പള്ളികളിലും വേർതിരിവില്ലാതെ പോയി കൊണ്ടിരുന്നു. ലോകത്തിന്റെ മുമ്പിൽ ഒരു പെൺകുട്ടി എന്നതു കൊണ്ടു മാറി നിന്നു പോകരുത് എന്നു മാത്രം എന്നും അവളെ ആ അച്ഛൻ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു.... തികഞ്ഞ സ്വതന്ത്രത്തോടെ തന്നെ അവൾ വളർന്നു. ലോകത്തെ ഭയക്കാതെ, മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു ഓർക്കാതെ സ്വയം ശരി എന്ന് മനസ്സിൽ തോന്നിയത് ചെയ്തു ഒരു ചിപ്പിക്കുള്ളിലെ മുത്തു പോലെ അവൾ വളർന്നു... അച്ഛനും അമ്മയും സുഹൃത്തുക്കളും മാത്രം അടങ്ങിയ ഒരു ചെറിയ ചിപ്പിയിൽ അവൾ സന്തോഷത്തോടെ  ജീവിച്ചു..
                  

                                    അവളുടെ സന്തോഷത്തോടെയുള്ള ജീവിതം കണ്ടു ദൈവത്തിനു പോലും അസൂയ തോന്നിയിരിക്കണം, അതുകൊണ്ടു ദൈവം ഒരു ചെറിയ കുസൃതി കാണിച്ചു. അവളുടെ സന്തോഷത്തെ തല്ലി കെടുത്തിക്കൊണ്ടു ഒരു ചെറിയ പനി അച്ഛന് പിടിച്ചു. ആരും കാര്യമായി എടുത്തില്ല ഒരു പനി എന്നത് വലിയ കാര്യം ഒന്നും അല്ലല്ലോ.. ഗുളിക കഴിച്ചു അതു മാറി.. ഒക്കെ പഴയ പോലെയായി എന്നു വിചാരിച്ചിടത്തു  അവളെ ചിന്തയിലാഴ്ത്തി വീണ്ടും പനി വന്നു.പിന്നെയുള്ള ദിവസങ്ങളിൽ അച്ഛൻ തളരുന്ന കണ്ടു എന്താണ് കാരണം എന്നറിയാതെ അവൾ പകച്ചു നിന്നു.. പെട്ടെന്ന് ഒരു ദിവസം ചിപ്പിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ മുത്തു പോലെ എന്തു ചെയ്യണം എന്നറിയാതെ ആദ്യമായി കാണുന്ന ലോകത്തെ നോക്കി അവൾ നിന്നു. അവളെക്കാൾ മനോബലം ഇല്ലാത്ത അമ്മയുടെ മുൻപിൽ അവൾ ഉള്ളിൽ കരഞ്ഞു കൊണ്ട് ധൈരൃവതിയായി  അഭിനയിച്ചു... അന്നാദ്യമായി മുഖംമൂടിയണിഞ്ഞ അവളുടെ ചുറ്റും ഉണ്ടായിരുന്നവരെ അവൾ തിരിച്ചറിഞ്ഞു. കളങ്കമില്ലാത്ത കുറച്ചു മനസുകളെയും അവൾ കണ്ടു. എല്ലാം ശരിയാകുമെന്നുള്ള അവളുടെ പ്രതീക്ഷയെ വീണ്ടും തെറ്റിച്ചു കൊണ്ടു അച്ഛൻ ഒരു ആശുപത്രിയിൽ നിന്നും മറ്റൊന്നിലേക്ക് മാറി. അപ്പോഴേക്കും അതു വരെ ഇല്ലാതിരുന്ന അസാമാന്യ ധൈരൃം അവൾക്കു കൈമുതലായി കിട്ടി. അവസാനം അവളുടെ കണ്മുന്നിൽ വെച്ചു തന്നെ അച്ഛൻ എന്ന സത്യം നിലച്ചു. അലമുറയിട്ടു കരയുന്ന അമ്മയുടെ മുൻപിൽ  കരയാതെ അവൾ പിടിച്ചു നിന്നു. മറ്റാരും കാണാതെ ആശുപത്രിയുടെ മൂലയിൽ നിന്നു അവൾ പൊട്ടിക്കരഞ്ഞു. കൂടെ കയ്യിൽ അമർത്തി പിടിച്ച ഉണ്ണികൊന്ത വലിച്ചു പൊട്ടിച്ചു ദൂരെ എറിഞ്ഞു ദൈവം എന്ന സങ്കല്പത്തോടുള്ള ബന്ധവും എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അവസാനം ആശുപത്രി അധികൃതർ നീട്ടിയ പേപ്പറിൽ ഒപ്പിടുമ്പോൾ അവളുടെ കൈ അറിയാതെ വിറച്ചു കൊണ്ടിരുന്നു. കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ആ പേപ്പറിൽ വീണു... കണ്ണുനീർ തുടച്ചു അമ്മയുടെ മുമ്പിൽ വന്നു വീണ്ടും വൃത്തിയായി അഭിനയിച്ചു... ഒരു തവണ പോലും മുഖത്തു വലിച്ചു കെട്ടിയ തുണിയോടെയുള്ള അച്ഛന്റെ മുഖം കാണാതെ ഇരിക്കുവാൻ അവൾ മാത്രം മാറി നിന്നു... ഉറ്റ ബന്ധുക്കൾ ആംബുലൻസിൽ കയറണമെന്ന ബാക്കി ബന്ധുക്കളുടെ വാശിക്കു മുമ്പിൽ അവൾ വേദനയോടെ നിന്നു പിടഞ്ഞു....

ജനലഴികളിലൂടെ....Où les histoires vivent. Découvrez maintenant