" വാക്ക് എത്ര മഴ
നനഞ്ഞാലാണ്
ഏറെ ജന്മങ്ങൾ കഴിഞ്ഞെങ്കിലും
അതിന് അതിന്റെ
മരങ്ങളും മൗനങ്ങളും
തിരിച്ചുകിട്ടുന്നത്.."
- വിനയചന്ദ്രൻ
___________________________________
മേശപ്പുറത്ത് നിരത്തിവെച്ച പാത്രങ്ങളിലെ വിഭവങ്ങൾ കണ്ട് ജവാദ് അത്ഭുതപ്പെട്ട് നിന്നു. തനിക്കിഷ്ടപ്പെട്ട എല്ലാമുണ്ട്. അവൻ അതിശയത്തോടെ വല്ലിമ്മയെയും വല്ലിപ്പയെയും കൂടെനിന്ന് തന്നെ നോക്കി ഇളിക്കുന്ന ഷാദിയെയും മാറിമാറിനോക്കി.
" ഇതൊക്കെ..? "
ഇതെല്ലാം ഉണ്ടാക്കികൊണ്ടുവരാൻ
ഇന്നെന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് അവന് മനസ്സിലായില്ല.
" ഔ.. സാഡ്.. വാദിക്കാന്റെ മെമ്മറിക്കും കാര്യമായ കുഴപ്പം പറ്റീന്നാ തോന്ന്ണേ.."
വല്ലിപ്പ ഷാദിയെ നോക്കി കണ്ണുരുട്ടി.
" നിന്റെ ആ നാക്കുകൊണ്ട് ഓരോന്ന് പറഞ്ഞിടല്ലേ.."
" ഓ.. പിന്നെ.. ഇതിലും വലുത് പലതും ഇങ്ങളേം ഉപ്പാനേം ഒക്കെ പറഞ്ഞതാ.. എന്നിട്ടൊന്നും പറ്റീല...."
വല്ലിപ്പ വാപൊളിച്ചുപോയി. വല്ലിമ്മ ചിരിച്ചുകൊണ്ട് ഷാദിയുടെ ചെവിക്ക് പിടിച്ചു.
" ആ.. വിടി.. വിടി..ഇൻക് വേദനാവ്ണ്ട്.."
" അയ്നുവേണ്ടി തന്നാ പിടിച്ചത്.."
" സാറാമ്മ.. നോ.. നോ.. നാളെ ഞാനൊരു പൊട്ടനായിമാറിയാൽ പൊട്ടന്റെ വല്ലിമ്മ എന്ന് നാട്ടുകാര് വിളിക്കും.. വെറുതേ അത് കേൾപ്പിക്കണോ..!!"
" ഇവനെകൊണ്ട് മനുഷ്യൻ.."
വല്ലിപ്പ തലയാട്ടികൊണ്ട് ജവാദിന് നേരെ തിരിഞ്ഞു.
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...