പ്രിയ സഖീ,
നാൽപത് കടന്ന മനസ്സും
എഴുപത് കടന്ന നൈരാശ്യവുമായി ഞാൻ എന്റെ യൗവ്വനം പൂക്കും മുൻപേ നുള്ളി കളഞ്ഞുവെന്നോ?
നീയറിയുന്നുവോ എല്ലാ പുഴുക്കളും പൂമ്പാറ്റകളാകാറില്ലെന്ന്
പട്ടു നെയ്യാൻ ചിലർ വെന്തു ചാകുന്നു
കാകനും കുരുവിക്കും അന്നമാകുന്നു ചിലർ
മറ്റു ചിലർ പൂമ്പാറ്റയാകുമെന്നറിയാതെ ആത്മാവ് കൊണ്ട് നീലവിഹായസിനെ പുണരുന്നു
ഇത്രമേൽ വൈവിധ്യങ്ങൾക്കിടയിൽ ഇന്നേ വരെയുണ്ടായിട്ടില്ലാത്ത ജാതകത്തിലെ ശുക്രദശക്കായി ദിവാസ്വപ്നം കാണേണമോ ഞാൻ?
കൈവന്ന കൊച്ചു സന്തോഷങ്ങളുമായി ശനിദേവന്റെ ഇഷ്ട പുത്രിയായി ഞാൻ കാലം കഴിച്ചു കൊള്ളാം...
YOU ARE READING
എഴുത്തുകുത്തുകൾ
Randomമനസ്സിൽ ചങ്ങലയ്ക്കിട്ട ഏതാനും ചിന്തകൾ അക്ഷരങ്ങളായി മോക്ഷം പ്രാപിക്കാനൊരിടം Ranking #7 in malayalam (16/1/2019)